രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രക്ക് അനുമതി നിഷേധിച്ചു ;സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങള്‍ കാരണമെന്ന് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ്

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രക്ക് അനുമതി നിഷേധിച്ചു ;സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങള്‍ കാരണമെന്ന് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ്

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിക്ക് ഇംഫാലില്‍ അനുമതി നിഷേധിച്ച് മണിപ്പുര്‍ സര്‍ക്കാര്‍.മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ നിന്നും ജനുവരി 14-ന് യാത്ര ആരംഭിക്കാനായിരുന്നു തീരുമാനം.എന്നാൽ ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടി സംഘടിപ്പിക്കാനുള്ള അനുമതി സർക്കാർ നിഷേധിക്കുകയായിരുന്നു .അതേസമയം സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് അറിയിച്ചു.കൂടാതെ അനുമതിയുമായി ബന്ധപ്പെട്ട വിഷയവും പരി​ഗണനയിലുണ്ട്.വിവിധ സുരക്ഷാ ഏജൻസികളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .

അതേസമയം രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് മണിപ്പുർ സർക്കാർ അനുമതി നിഷേധിച്ചതുസംബന്ധിച്ച വിവരം ലഭിച്ചുവെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി വേണു​ഗോപാലും അറിയിച്ചിരുന്നു .കൂടാതെ കിഴക്ക് നിന്നും പടിഞ്ഞാറോട്ട് യാത്ര ആരംഭിക്കുമ്പോൾ മണിപ്പുർ എങ്ങിനെ ഒഴിവാക്കാന്‍ സാധിക്കുമെന്നും . എന്ത് സന്ദേശമാണ് ഇത്തരമൊരു തീരുമാനത്തിലൂടെ രാജ്യത്തെ ജനങ്ങൾക്ക് നൽകുന്നതെന്നും . മാത്രമല്ല മണിപ്പുരിലെ മറ്റൊരു പ്രദേശത്ത് നിന്നും യാത്ര ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു .തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ന്യായ് യാത്രയുടെ മുദ്രാവാക്യം 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന രണ്ടാംഘട്ട ഭാരതപര്യടനത്തിൽ രാഹുലും സംഘാംഗങ്ങളും ദിവസം ശരാശരി 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. മണിപ്പുരിൽ നിന്നും ആരംഭിക്കാനിരുന്ന 55 ദിവസം നീണ്ടുനിൽക്കുന്ന യാത്ര മാര്‍ച്ച് 20-ന് മുംബൈയില്‍ സമാപിക്കും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )