മിഹിറിന്റെ മരണം; സ്കൂൾ അധികൃതരുടേയും സഹപാഠികളുടേയും മൊഴിയെടുത്തു, ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റുകൾ തേടി പൊലീസ്
എറണാകുളം തൃപ്പൂണിത്തറയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതരുടേയും സഹപാഠികളുടേയും മൊഴി രേഖപ്പെടുത്തി. മിഹിറിന്റെ മരണത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ ‘ജസ്റ്റിസ് ഫോര്‍ മിഹിര്‍’ എന്ന ഇന്‍സ്റ്റഗ്രാം ??ഗ്രൂപ്പിലെ ചാറ്റുകള്‍ പൊലീസ് ശേഖരിക്കും.
മിഹിറിന്റെ ചില സുഹൃത്തുക്കള്‍ തുടങ്ങിയതാണ് ഈ പേജെന്നാണ് മാതാവിന്റെ പരാതിയിലുള്ളത്. ഇന്‍സ്റ്റഗ്രാം പേജ് പിന്നീട് അപ്രത്യക്ഷമായി. ഈ പേജില്‍ നിന്ന് ചാറ്റുകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ പൊലീസ്. ഇതിനായി ഇന്‍സ്റ്റഗ്രാമിന് പൊലീസ് കത്തയച്ചിട്ടുണ്ട്. ഇതിലെ ചാറ്റുകളില്‍ നിന്നാണ് മിഹിറിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്.
ഇതിലെ ചില സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും കുടുംബം പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാകും. ഈ ?ഗ്രൂപ്പ് തുടങ്ങിയത് ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മിഹിര്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.