ജമ്മു കശ്മീരിൽ 2 സൈനികരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി; ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു

ജമ്മു കശ്മീരിൽ 2 സൈനികരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി; ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു

ഒക്ടോബര്‍ 9 ബുധനാഴ്ച പുലര്‍ച്ചെ ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഒരു ഇന്ത്യന്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒക്ടോബര്‍ 8 ന് ആരംഭിച്ച തീവ്രവാദ വിരുദ്ധ ഓപ്പറേഷനില്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ 161 യൂണിറ്റിലെ രണ്ട് സൈനികരെ അനന്ത്‌നാഗിലെ വനമേഖലയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നിന്നും ഒരു സൈനികന്‍ പരിക്കുകളോടെ രക്ഷപെട്ടു.
ഇയാളുടെ ദേഹത്ത് രണ്ട് വെടിയേറ്റിട്ടുണ്ട്.

പരിക്കേറ്റ സൈനികനെ ആവശ്യമായ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.കാണാതായ സൈനികന് വേണ്ടി പ്രദേശത്ത് വന്‍ തിരച്ചില്‍ ആരംഭിച്ചതായി സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

‘ഇന്റലിജന്‍സ് ഇന്‍പുട്ടിന്റെ അടിസ്ഥാനത്തില്‍, ഒക്ടോബര്‍ 8 ന് കോക്കര്‍നാഗിലെ കസ്വാന്‍ ഫോറസ്റ്റില്‍ ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും മറ്റ് ഏജന്‍സികളും ചേര്‍ന്ന് സംയുക്ത തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചു. ടെറിട്ടോറിയല്‍ ആര്‍മിയിലെ ഒരു സൈനികനെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ഓപ്പറേഷന്‍ ഒറ്റരാത്രികൊണ്ട് തുടര്‍ന്നു. ,’ ഇന്ത്യന്‍ ആര്‍മിയുടെ ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിനാര്‍ കോര്‍ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )