നിതീഷ് കുമാറിന് ഇന്ത്യാ മുന്നണി പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെന്ന് ജെഡിയു നേതാവ്; നിഷേധിച്ച് കോൺഗ്രസ്

നിതീഷ് കുമാറിന് ഇന്ത്യാ മുന്നണി പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെന്ന് ജെഡിയു നേതാവ്; നിഷേധിച്ച് കോൺഗ്രസ്

ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യുണൈറ്റഡ്) തലവനുമായ നിതീഷ് കുമാറിനെ സഖ്യത്തിലേക്ക് കൊണ്ടുവരാനായി ഇന്ത്യാ മുന്നണി പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം അത് നിരസിച്ചതായി പാര്‍ട്ടി നേതാവ് കെസി ത്യാഗി ശനിയാഴ്ച ഇന്ത്യ ടുഡേ ടി.വിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ‘നിതീഷ് കുമാറിന് ഇന്ത്യാ മുന്നണിയില്‍ നിന്ന് പ്രധാനമന്ത്രിയാകാനുള്ള ഓഫര്‍ ലഭിച്ചു. തന്നെ ഇന്ത്യാ ബ്ലോക്കിന്റെ കണ്‍വീനറാകാന്‍ അനുവദിക്കാത്തവരില്‍ നിന്നാണ് അദ്ദേഹത്തിന് ഓഫര്‍ ലഭിച്ചത്. അദ്ദേഹം അത് നിരസിച്ചു, ഞങ്ങള്‍ എന്‍ഡിഎയ്ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു.’ ത്യാഗി പറഞ്ഞു.

എന്നാല്‍, പ്രധാനമന്ത്രിയാകാന്‍ ഇന്ത്യാ സംഘം നിതീഷ് കുമാറിനെ സമീപിച്ചതായി പാര്‍ട്ടിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു. ‘ഞങ്ങള്‍ക്ക് അത്തരം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹത്തിന് മാത്രമേ ഇതിനെക്കുറിച്ച് അറിയൂ,’ അദ്ദേഹം ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍ഡിഎയുടെ സഖ്യകക്ഷികളായ ജെഡിയു, തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) എന്നിവയുമായി ഇന്ത്യാ സംഘം ഒത്തുകളിക്കുകയാണെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് ത്യാഗിയുടെ വെളിപ്പെടുത്തല്‍.

എക്സിറ്റ് പോള്‍ പ്രവചനങ്ങളെ മറികടന്ന് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ ബ്ലോക്ക് ശക്തമായ പ്രകടനം നടത്തുകയും 543 സീറ്റുകളില്‍ 234 സീറ്റുകള്‍ നേടുകയും ചെയ്തു. മറുവശത്ത് എന്‍ഡിഎ 293 സീറ്റുകള്‍ ഉറപ്പിച്ചു. ബിജെപിയ്ക്ക് ഭൂരിപക്ഷത്തിന് 32 എണ്ണം കുറവാണ്. നിതീഷ് കുമാറിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തത് ഏത് നേതാവോ നേതാക്കളോ എന്ന് പറയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആരുടെയും പേര് പറയാന്‍ ത്യാഗി തയ്യാറായില്ല.

‘ചില നേതാക്കള്‍ ഈ ഓഫറിനായി നിതീഷ് കുമാറിനെ നേരിട്ട് സമീപിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ അദ്ദേഹത്തിനും ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ക്കും ലഭിച്ച അവഗണനയ്ക്ക് ശേഷം ഞങ്ങള്‍ ഇന്ത്യാ ബ്ലോക്ക് വിട്ടു. ഞങ്ങള്‍ എന്‍ഡിഎയില്‍ ചേര്‍ന്നു, ഇപ്പോള്‍ തിരിഞ്ഞുനോക്കേണ്ട ചോദ്യമില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വശങ്ങള്‍ മാറുന്നതിന് പേരുകേട്ട നിതീഷ് കുമാര്‍, ഇന്ത്യന്‍ ബ്ലോക്കിന്റെ ശില്പിയായിരുന്നു, കഴിഞ്ഞ വര്‍ഷം പട്നയില്‍ നടന്ന ആദ്യ യോഗത്തിന്റെ അധ്യക്ഷനായിരുന്നു. അദ്ദേഹം പ്രതിപക്ഷ സഖ്യം വിട്ട് 2024 ജനുവരിയില്‍ അദ്ദേഹം എന്‍ഡിഎയിലേക്ക് മടങ്ങി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ നേടിയ നിതീഷ് കുമാര്‍, നരേന്ദ്ര മോദിയെ എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കുന്നതിനായി വെള്ളിയാഴ്ച ചേര്‍ന്ന എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തിന്റെ ഭാഗമായിരുന്നു . ജെഡിയു തലവന്‍ മുമ്പ് പലതവണ യു-ടേണ്‍ എടുത്തിട്ടുണ്ട്. 2013ല്‍ ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിച്ച് ആര്‍.ജെ.ഡി, കോണ്‍ഗ്രസുമായി കൈകോര്‍ത്തു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം 2020ല്‍ വീണ്ടും ബിജെപിയുമായി കൈകോര്‍ത്ത് മുഖ്യമന്ത്രിയായി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )