ലഹരിക്കേസ്: നടി പ്രയാ​ഗ മാർട്ടിന് പോലീസിൻ്റെ ക്ലീൻചിറ്റ്; ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

ലഹരിക്കേസ്: നടി പ്രയാ​ഗ മാർട്ടിന് പോലീസിൻ്റെ ക്ലീൻചിറ്റ്; ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന് പൊലീസ്. ഇരുവരുടേയും മൊഴിയുടെ വിശദാംശങ്ങള്‍ പോലീസ് പുറത്ത് വന്നു. താരങ്ങള്‍ ആഢംബര ഹോട്ടലില്‍ എത്തിയത് വെളുപ്പിന് 4 മണിക്കാണ്. ഇവര്‍ 7 മണിയോടെ മടങ്ങുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളടക്കം കാണിച്ചാണ് ഇരുവരേയും പോലീസ് ചോദ്യം ചെയ്തത്. അതേസമയം, ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകളില്‍ പൊലീസിന് സംശയമുണ്ട്. മുന്‍പ് ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും.

ഹോട്ടലില്‍ പോയത് ശ്രീനാഥ് ഭാസിയും ഫ്‌ലാറ്റിലുള്ള സുഹൃത്തുക്കളും ചേര്‍ന്നാണെന്ന് പ്രയാഗ മാര്‍ട്ടിന്‍ പറയുന്നു. അവിടെ ആരൊക്കെ ഉണ്ടെന്ന് അറിയില്ലായിരുന്നു. വിശ്രമിക്കാന്‍ ഒരു മുറിയില്‍ മാത്രം കയറി. ഗുണ്ടാനേതാവിനെ ഹോട്ടലില്‍ കണ്ടില്ലെന്നും പ്രയാഗ പറയുന്നു. ഓംപ്രകാശിനെ സോഷ്യല്‍ മീഡിയയില്‍ കണ്ടുള്ള അറിവ് മാത്രമെന്നാണ് ശ്രീനാഥ് ഭാസിയുടെ മൊഴി. കാക്കനാടുള്ള ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷമാണ് ഇരുവരും ആഡംബര ഹോട്ടലില്‍ എത്തിയത്. വാര്‍ത്തകള്‍ വന്ന ശേഷം ഓണ്‍ലൈനിലൂടെയാണ് ഓം പ്രകാശിനെ കുറിച്ച് അറിഞ്ഞതെന്ന് പ്രയാഗ മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു.

നിലവില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേരുള്ള മറ്റുള്ള ആളുകളുടെ മൊഴിയുമായി താരതമ്യം ചെയ്ത ശേഷം പൊരുത്തക്കേട് കണ്ടെത്തിയാല്‍ മാത്രമേ ഇരുവരെയും വീണ്ടും വിളിപ്പിക്കുകയുള്ളൂ. നിലവില്‍ പ്രയാഗയ്ക്ക് ക്ലീന്‍ ചിറ്റാണ് പൊലീസ് നല്‍കിയിരിക്കുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )