ട്രംപ് സ്ത്രീകളുടെ പേടി സ്വപ്നം. കാരണം ഗര്‍ഭച്ഛിദ്ര നിരോധനം: കമല

ട്രംപ് സ്ത്രീകളുടെ പേടി സ്വപ്നം. കാരണം ഗര്‍ഭച്ഛിദ്ര നിരോധനം: കമല

വാഷിംഗ്ടണ്‍: വാശിയേറിയ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപിനെതിരെയുള്ള ആഞ്ഞടിച്ച് കമല ഹാരിസ്. ഗര്‍ഭച്ഛിദ്ര നിരോധനം കാരണം രാജ്യത്തെ സ്ത്രീകളുടെ പേടി സ്വപ്നമായി ഇപ്പോള്‍ ട്രംപ് മാറിയിരിക്കുകയാണെന്ന് കമല കുറ്റപ്പെടുത്തി. അമേരിക്കയില്‍ ഗര്‍ഭ നിരോധന ഗുളിക കഴിച്ച് രണ്ട് സ്ത്രീകള്‍ മരിച്ച സാഹചര്യത്തിലാണ് കമലയുടെ ഈ വിമര്‍ശനം. അമേരിക്കയിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും ജീവനും ഭീഷണിയാണ് ട്രംപ് എന്നും അതുകൊണ്ട് തന്നെ അധികാരത്തില്‍ വരാന്‍ അനുവദിക്കരുതെന്നും, ജോര്‍ജിയയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമല പറഞ്ഞു.

ഇതേ വിഷയത്തില്‍ നേരത്തേ നടന്ന ടെലിവിഷന്‍ സംവാദത്തിലും കമല ട്രംപിനെ കുറ്റപ്പെടുത്തിയിരുന്നു. യുഎസിലുടനീളം ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്, ബൈഡനും മറ്റു ഡെമോക്രാറ്റുകള്‍ക്കും വേണ്ടി താന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുകയാണെന്നും കമല വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ പിന്തുണ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനാണെന്ന് സൂചിപ്പിക്കുന്ന സര്‍വ്വേഫലം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

എബിസി ന്യൂസ്/ ഇപ്സോസ് സര്‍വ്വേ പ്രവചിക്കുന്നത് 54 ശതമാനം സ്ത്രീകള്‍ കമലാ ഹാരിസിനെ പിന്തുണയ്ക്കുന്നുവെന്നാണ്. അതേസമയം യുഎസ് മുന്‍ പ്രസിഡന്റ് കൂടിയായ ട്രംപിനുള്ളത് 41 ശതമാനം പിന്തുണ മാത്രമാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )