പക്ഷിപ്പനി: ആലപ്പുഴയിൽ താറാവ്, കോഴി വളർത്തലിന് മാർച്ച് വരെ നിരോധനം വന്നേക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

പക്ഷിപ്പനി: ആലപ്പുഴയിൽ താറാവ്, കോഴി വളർത്തലിന് മാർച്ച് വരെ നിരോധനം വന്നേക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

തിരുവനന്തപുരം; പക്ഷിപ്പനി തുടർച്ചയായി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിൽ 2025 മാർച്ച് വരെ താറാവിനെയും കോഴിയെയും വളർത്തുന്നതിനു നിരോധനം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. എന്നാൽ, ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുത്തിട്ടില്ല.

സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ 2025 മാർച്ച് വരെ പക്ഷിവളർത്തൽ നിരോധിക്കണമെന്നു നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ട് കേന്ദ്രത്തിനും സമർപ്പിച്ചിരുന്നു. കോഴിക്കും താറാവിനും പുറമേ പ്രാവിലും മയിലിലും വരെ വൈറസ് കണ്ടെത്തി.

30 കോടിയോളം രൂപയുടെ നഷ്ടമാണു പ്രാഥമികമായി കണക്കാക്കുന്നത്. ഏപ്രിലിനു ശേഷം 1.9 ലക്ഷം പക്ഷികളെ കൊന്നൊടുക്കേണ്ടിവന്നു’ – കേന്ദ്ര മൃഗസംരക്ഷണ മന്ത്രി രാജീവ് രഞ്ജൻ സിങ്, സഹമന്ത്രി ജോർജ് കുര്യൻ എന്നിവരെ സന്ദർശിച്ച ശേഷമായിരുന്നു ചിഞ്ചുറാണിയുടെ പ്രതികരണം.

കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും രോഗസാധ്യതയുള്ള മേഖലകളിലെ താറാവ്, കോഴി കർഷകർക്കു പ്രത്യേക ഉപജീവന പാക്കേജ് അനുവദിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )