സഭാ വിശ്വാസികൾക്ക് സിനഡിന്റെ സ്വരം ദൈവസ്വരം.മാർ പാംപ്ലാനി നടപ്പാക്കുന്നത് ജൂൺ 21 ലെ സിനഡ് തീരുമാനം.

സഭാ വിശ്വാസികൾക്ക് സിനഡിന്റെ സ്വരം ദൈവസ്വരം.മാർ പാംപ്ലാനി നടപ്പാക്കുന്നത് ജൂൺ 21 ലെ സിനഡ് തീരുമാനം.

എറണാകുളം രൂപത വൈദികരുമായി വഴിവിട്ട ഒത്ത് തീർപ്പ് ശ്രമങ്ങൾക്ക്
മാർ ജോസഫ് പാപ്ലാനി വഴങ്ങുന്നുവെന്ന ഒരു വിഭാഗം സിനഡനുകൂലികളുടെ ആരോപണം വസ്തുതകൾക്ക് നിരക്കാത്തതെന്ന് തെളിയുന്നു.

കുർബാന വിഷയത്തിൽ
പ്രശ്ന പരിഹാരം മുൻനിർത്തി സംയുക്ത സർക്കുലർ ഇറക്കിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജോസഫ് പാംപ്ലാനിയെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ഇക്കൂട്ടരുടെ നീക്കം യഥാർത്ഥത്തിൽ സിനഡിനെതിരാണ് എന്നതാണ് കൗതുകം.

2024 ജൂൺ 21ലെ സിനഡാനന്തര സർക്കുലറിൽ അർത്ഥശങ്കക്കിടയില്ലാതെ പറഞ്ഞിട്ടുള്ള തീരുമാനമാണ് ജനാഭിമുഖ കുർബാന തുടരുന്ന ദേവാലയങ്ങളിൽ ഞായാഴ്ചകളിലും പ്രധാന ദിവസങ്ങളിലും മാത്രം ഒരു സിനഡ് കുർബ്ബാന ചൊല്ലിയാൽ മതിയെന്നുള്ളത്. മറ്റ് രൂപതകളിലെ വൈദികർക്കും മെത്രാന്മാർക്കും എറണാകുളം അതിരൂപതയിലെ ദേവാലയങ്ങളിൽ കുർബ്ബാന അർപ്പിക്കേണ്ട സാഹചര്യങ്ങളിൽ സിനഡ് കുർബാന അർപ്പിക്കാമെന്നും സിനഡ് സർക്കുലർ വ്യക്തമാക്കിയിരുന്നു.

കൂരിയ മെത്രാൻ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, മാർ ബോസ്ക്കോ പുത്തൂർ, അന്നത്തെ വികാരി ജനറാൾ, ചാൻസലർ എന്നിവർക്കെല്ലാം കൂട്ടുത്തരവാദിത്വമുള്ള ഈ തീരുമാനത്തിൽ മാർ പാംപ്ലാനിയെയും മാത്രം ഒറ്റ തിരിഞ്ഞ് സിനഡനുകൂലികളെന്ന് അവകാശപ്പെടുന്നവർ ആക്രമിക്കാനിറങ്ങിയിരിക്കുന്നതിന്റെ യുക്തിയാണ് നിഷ്പക്ഷമതികൾ ചോദ്യം ചെയ്യുന്നത്.

പെർമനൻറ് സിനഡ് അംഗങ്ങളായ മാർ റാഫെൽ തട്ടിൽ, മാർ ജോസഫ് കല്ലറങ്ങാട്ട് , മാർ ആന്ഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട് , മാർ പാംപ്ലാനി എന്നിവർ എല്ലാ ആഴ്ചകളിലും ഓൺലൈൻ ആയി മീറ്റിംഗ് കൂടുകയും എറണാകുളം അതിരൂപതയുമായി ബന്ധപ്പെട്ടവിഷയങ്ങൾ ചർച്ച ചെയ്യുകയും ആവശ്യമായ തിരുത്തലുകളും മാറ്റങ്ങളെയും കുറിച്ചുള്ള തീരുമാനങ്ങൾ പൊതുവായി എടുക്കുകയും ചെയ്യുമ്പോൾ,
സിനഡ് അനുകൂലികൾ എന്നവകാശപ്പെടുന്നവർ പുകമറസൃഷ്ടിക്കാൻ നടത്തുന്ന ശ്രമങ്ങൾ ഗുഢലക്ഷ്യങ്ങളോടെയാണെന്ന സംശയമാണ് ഉണരുന്നത്.

സിനഡിൽ ബഹുഭൂരിപക്ഷം മെത്രാന്മാരുടെയും ഐക്യകണ്ഠേനെയുള്ള തീരുമാനമനുസരിച്ച് പ്രശ്ന പരിഹാരത്തിന് എറണാകുളത്തെത്തിയ
മാർ ജോസഫ് പാംപ്ലാനിയുടെ ഐക്യത്തിനുവേണ്ടിയുള്ള ശ്രമങ്ങളെ തുരങ്കം വെക്കുന്ന ഇവരുടെ നിലപാട് സഭയിലെ സമാധാന കാംക്ഷികളെ ആശങ്കപ്പെടുത്തുന്നുണ്ട്.

കുർബ്ബാന വിഷയം തീർന്നാലും സഭ നിലനിൽക്കണമെന്നും വിശ്വാസികളും വൈദികരും തമ്മിലുള്ള ബന്ധമാണ് സഭയുടെ ആണിക്കല്ലെന്നുമുള്ള മാർ ജോസഫ് പാംപ്ലാനിയുടെ ബോധ്യമാണ് ഐക്യത്തിന്റെയും ഫലപ്രാപ്തിയിലെത്തുന്ന സമവായ ശ്രമങ്ങളുടെയും ആണിക്കല്ല്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )