‘മുന്നോട്ടുവച്ച എല്ലാ നിർദേശങ്ങളും ഹമാസ് തള്ളി; ബന്ദികളെ മോചിപ്പിക്കും വരെ ആക്രമണം തുടരും’; വിശദീകരണവുമായി ഇസ്രയേൽ

‘മുന്നോട്ടുവച്ച എല്ലാ നിർദേശങ്ങളും ഹമാസ് തള്ളി; ബന്ദികളെ മോചിപ്പിക്കും വരെ ആക്രമണം തുടരും’; വിശദീകരണവുമായി ഇസ്രയേൽ

ഗസ്സയില്‍ വെടിനിര്‍ത്തലിനായി മുന്നോട്ടുവച്ച എല്ലാ നിര്‍ദേശങ്ങളും ഹമാസ് തള്ളിയതോടെയാണ് വീണ്ടും ആക്രമണമെന്ന വിശദീകരണവുമായി ഇസ്രായേല്‍. ലോകരാഷ്ട്രങ്ങള്‍ ഹമാസിനെതിരെ രംഗത്തുവരണമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ എംബസി വക്താവ് ഗൈ നിര്‍ പറഞ്ഞു. ഇസ്രയേലില്‍ നിന്നുള്ള ബന്ദികളെ എത്രയും വേഗം മോചിപ്പിക്കാന്‍ ഉടന്‍ ഇടപെടണമെന്നും എംബസി വക്താവ് ആവശ്യപ്പെട്ടു.

പലസ്തീനുമായി ഉണ്ടായിരുന്നത് 42 ദിവസത്തേക്കുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ മാത്രം ആണുണ്ടായിരുന്നത്. അതിനുശേഷം 17 ദിവസം കൂടി വെടിനിര്‍ത്തല്‍ ഇസ്രായേല്‍ തുടര്‍ന്നു. എല്ലാ ബന്ദികളെയും മോചിപ്പിക്കും വരെ ഈ ആക്രമണം തുടരുമെന്ന് ഗൈ നിര്‍ പറഞ്ഞു. നിഷ്‌കളങ്കരായ 250 ഓളം പേരെയാണ് വീടുകളില്‍ നിന്നും ഹമാസ് തട്ടിക്കൊണ്ടു പോയത്. ലോകരാഷ്ട്രങ്ങള്‍ ഈ ഭീകര സംഘടനയ്‌ക്കെതിരെ രംഗത്തുവരണമെന്ന് ഗൈ നിര്‍ ആവശ്യപ്പെട്ടു.

ബന്ദികളെ മുഴുവന്‍ മോചിപ്പിച്ചില്ലെങ്കില്‍ ഹമാസിന് ഭാവി ഉണ്ടാകില്ല എന്നും ഗൈ നിര്‍ വ്യക്തമാക്കി. ഭീഷണിയാകുന്ന എല്ലാ ഭീകര സംഘടനകളെയും തുടച്ചുനീക്കുക എന്നത് മാത്രമാണ് സ്ഥിരമായ പരിഹാരമെന്ന് ?ഗൈ നിര്‍ പറഞ്ഞു. ഗാസയിലേക്ക് കരമാര്‍ഗവും ഇസ്രയേല്‍ ആക്രമണം ആരംഭിച്ചിരുന്നു. മധ്യ തെക്കന്‍ ഗാസ മുനമ്പിനോട് ചേര്‍ന്നുള്ള ഒരു ഇടനാഴി പിടിച്ചടക്കാന്‍ ലക്ഷ്യമിട്ടാണ് കര വഴിയുള്ള ആക്രമണം.

അടുത്ത് ഉണ്ടായ ഏറ്റവും രൂക്ഷമായ ആക്രമണം ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഗസ്സയ്ക്ക് നേരെ ഉണ്ടായത്. 400 പേരാണ് വ്യോമാക്രമണത്തില്‍ മരിച്ചതെന്നാണ് വിവരം. മേഖലയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സമാധാന ശ്രമങ്ങള്‍ ശക്തിപ്പെടുന്നതിനിടയായിരുന്നു ഇസ്രയേലിന്റെ അപ്രതീക്ഷിതമായ നീക്കം. രണ്ടു മാസത്തോളം നീണ്ട വെടിനിര്‍ത്തലിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )