
കോട്ടയം മെഡിക്കൽ കോളേജിൽ മൂന്ന് വയസുകാരി മരിച്ച സംഭവം: ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി അച്ഛൻ
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ മൂന്ന് വയസുകാരി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ അച്ഛന്‍. ചികിത്സ നല്‍കുന്നതില്‍ ആശുപത്രിക്ക് പിഴവ് സംഭവിച്ചു. കുട്ടിക്ക് ആശുപത്രി മതിയായ പരിചരണം ഉറപ്പ് നല്‍കിയില്ല. ആശുപത്രി അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. വിഷയത്തില്‍ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്ന് നടക്കും.
കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും കുട്ടി മരിക്കാന്‍ കാരണം ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര ചികിത്സാപിഴവ് ആണെന്നും കുട്ടിയുടെ ബന്ധുക്കള്‍ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. വയറുവേദനയെ തുടര്‍ന്നായിരുന്നു
ഇന്നലെ രാവിലെ എട്ട് മണിയോടെ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒരാഴ്ച്ച മുന്‍പാണ് കുട്ടിയെ വയറുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചത്. എന്നാല്‍ അന്ന് കുട്ടിക്ക് വേറെ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ ഡോക്ടര്‍ മരുന്ന് നല്‍കി വീട്ടില്‍ വിടുകയായിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ രോഗം മൂര്‍ച്ഛിച്ചതോടെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. എന്നാല്‍ അതിന് ശേഷവും കുട്ടിക്ക് കൃത്യമായി ചികിത്സ ലഭിച്ചില്ലെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. പുലര്‍ച്ചെ നാല് മണിയോടെ ആരോ?ഗ്യാവസ്ഥ മോശമായ കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും എട്ട് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു